ഉന്നത
വിദ്യഭ്യാസ മേഖലയില്‍ തത്വദീക്ഷയില്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച ശേഷം
നമ്മുടെ ഉന്നത വിദ്യഭ്യാസ രംഗത്ത് നടപ്പാകുന്ന അടുത്ത തുഗ്ലക്കന്‍ പരിഷ്ക്കാരമാണ്
സംസ്ഥാനത്തെ സര്ക്കാര്‍, എയ്ഡഡ് കോളേജുകള്ക്കും പ്രൊഫഷണല്‍ കോളേജുകള്ക്കും സ്വയംഭരണം
നല്കാാനുള്ള തീരുമാനം. അഴിമതിയും സ്വജനപക്ഷപാതവും ഒടുവില്‍ ഉന്നത വിദ്യാഭാസ
രംഗത്തിന്റെ മൂല്ല്യ തകര്ച്ച്ക്കും ഈ തീരുമാനം വഴിവെക്കും എന്നതില്‍ സംശയമില്ല.
ആദ്യ
ഘട്ടത്തില്‍ രണ്ടു സര്ക്കാര്‍, എട്ടു എയ്ഡഡ് ഒരു സ്വാശ്രയ കോളേജ്
എന്നിവയ്ക്കാണ് ഇപ്പോള്‍ സ്വയംഭരണ അവകാശം നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉന്നത
വിദ്യാഭ്യാസ കൗണ്സില്‍ നിയോഗിച്ച എന്‍ ആര്‍ മാധവമേനോന്‍
അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്ട്ട് അടിസ്ഥാനത്തിലാണ് ഈ തീരുമാനം
വന്നിരിക്കുന്നത്.
അക്കാദമികവും
ഭരണപരവുമായ സ്വയംഭരണംകോളേജുകള്ക്ക് നല്കുക വഴി
അവയ്ക്ക് കിട്ടുന്ന അധികാരം വളരെ വലുതാണ്. അവര്ക്ക് സ്വന്തമായി
കോഴ്‌സും കരിക്കുലവും നിശ്ചയിക്കാം. പരീക്ഷയും മൂല്യനിര്ണയവും കോളേജുകള്ക്ക്
നടത്താം. എന്നാല്‍ സര്ട്ടിഫിക്കറ്റുകള്‍ അതത്
സർവ്വകലാശാലയായിരിക്കും നല്കുക. കോളേജുകള്ക്ക് തന്നെ
ഭരണസമിതി, അക്കാദമിക് കൗണ്സില്‍,
ബോര്ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യ സമിതി എന്നിവ രൂപികരിക്കാം
ഇത്രയും
വിപുലമായ അധികാരങ്ങള്‍ ഇവിടുത്തെ കോളേജുകള്ക്ക് കൊടുത്താല്‍ ഉള്ള അവസ്ഥ ആലോചികുക.
മത സാമുദായിക സംഘടനകള്‍ വീതം വെച്ച് എടുക്കുന്ന ഇവിടുത്തെ ഉന്നത വിദ്യാഭാസ രംഗത്ത്
സ്വയംഭരണം നല്കുമ്പോള്‍ അതു ഭാവിയില്‍ വീതംവെപ്പാകും എന്നത്
തീര്ച്ചയാണ്.കോളേജുകളുടെ മികവിനെക്കാള്‍ മാനദണ്ഡം മാനേജ്മെന്റ്ന്റെ് രാഷ്ട്രീയ
സ്വാധീനം ആയിരിക്കും.
സ്വകാര്യ
മാനേജ്മെന്റുകള്ക്ക് സ്വയംഭരണം ലഭ്യമാകുമ്പോള്‍ സർവകലാശാലക്ക് ഇവയ്ക്കു മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നതില്‍
തര്ക്കുമില്ല. സര്ട്ടി്ഫിക്കറ്റ് നല്കുന്നത് സർവകലാശാലയാണെങ്കിലും
അര്ഹരായ വിദ്യാര്തികളെ നിശ്ചയിക്കുന്നത് കോളേജ്. വിദ്യാര്ഥി
രാഷ്ട്രീയം, മോഡറേഷന്‍, ഇന്റേണല്‍ മാര്ക്ക്,
റിസർവേഷന്‍ മാനദണ്ഡങ്ങള്‍, കായിക വിനോദങ്ങള്‍, യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങി പഠന പഠനനേതര വിഷയങ്ങളിലും ഭരണപരമായ
കാര്യങ്ങളിലും സര്ക്കാരിനും സർവകലശാലക്കും ഉള്ള എല്ലാ അധികാരവും നഷ്ടമാകും.
സ്വയംഭരണം ആകുമ്പോള്‍ വിദ്യാര്ഥികളുടെ പഠന ചെലവും സ്വാഭാവികമായി ഉയരും.
പിന്നെ
മറ്റൊരു കാര്യം ഇവിടുത്തെ എയ്ഡട് കോളേജുകളുടെ നിലവാരമാണ്. കോഴ വാങ്ങി മാനേജ്‌മെന്റ്
നിയമിക്കുന്ന പല അധ്യാപകരും വേണ്ട നിലവാരം പുലര്ത്തുന്നില്ല എന്നത് നഗ്നസത്യമാണ്.
അപ്പോള്‍ ഇത്തരക്കാര്‍ തന്നെ കരിക്കുലവും പരീക്ഷയും മൂല്ല്യനിര്ണനയവും നടത്തിയാല്‍
ഉണ്ടാവുന്ന അവസ്ഥ ആലോചിക്കുക. മാത്രമല്ല വിജയ ശതമാനം മിക്കവാറും നൂറു തന്നെ
ആയിരിക്കും, സ്വന്തം അധ്യാപകര്‍ പരീക്ഷ നടത്തി ആരെയെങ്കിലും
തോല്പ്പികുമോ?. മറ്റൊന്ന് ഈ അദ്ധ്യാപകരുടെ വശത്ത് നിന്ന്
ചിന്തിച്ചാല്‍ അവര്ക്ക് മേല്‍ മാനെജുമെന്റുകള്ക്ക്
അനാവശ്യ അധികാരം നല്കുലന്നു എന്നതാണ്.
സര്ക്കാര്‍
പല കര്ശന വ്യവസ്ഥകളും സ്വയംഭരണം നല്കുന്നതിനു മുന്പ് വെക്കുമെന്ന് പറയുന്നു.
സ്വാശ്രയ കോളേജുകള്ക്ക് അനുമതി നല്കിയപ്പോഴും ഇതൊക്കെ തന്നെയാണ്
നമ്മള്‍ കേട്ടത്. പിന്നീടു എന്തു സംഭവിച്ചു എന്നതും.
സംസ്ഥാന
സര്ക്കാര്‍ ശുപാര്ശ ചെയ്യുന്ന കോളേജുകളെയാണ് യു.ജി.സി. സ്വയംഭരണ സ്ഥാപനമായി
പ്രഖ്യാപിക്കുക. യുജിസി അംഗീകാരം ഈ പദ്ധതിക്ക് ഉണ്ടെങ്കിലും കേരളത്തിന്റൊ
സാഹചര്യത്തില്‍ ഇത് ഒട്ടും അനുയോജ്യം അല്ലെന്നു ഏവര്ക്കും നിസംശയം മനസിലാക്കാവുന്നതെ ഉള്ളൂ.
പാശ്ചാത്യരാജ്യങ്ങളില്‍
സ്വയംഭരണ കോളേജുകള്‍ ഉള്ളതിന്റെ മാതൃക ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍
അവിടുത്തെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യമോ നിലവാരമോ ഇവിടുത്തെ
സ്ഥാപങ്ങള്ക്ക് ഉണ്ടോ എന്നു ചിന്തിക്കുക.
ഒരു
സ്വയംഭരണ സ്ഥാപനം എന്നു പറയുമ്പോള്‍ നമ്മുടെ ഐഐടി,ഐഐഎം മാതൃകയില്‍
കോളജ് തന്നെ വിദ്യാര്ഥികളില്‍ നിന്ന് ഫീസ് സ്വീകരിക്കല്‍, അദ്ധ്യാപക നിയമനം അവരുടെ
ശമ്പളം നല്കല്‍,. പരീക്ഷ നടത്തിപ്പ്, ബിരുദദാനം ഇവയെല്ലാം നടത്തണം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇവിടുത്തെ
ഏതെങ്കിലും കോളജുകള്ക്ക് ആവുമോ. ഭൌതിക സൗകര്യം
ഒരുക്കാന്‍ സര്ക്കാര്‍ ഗ്രാന്ഡ്‍, ജീവനക്കാര്ക്ക് ശമ്പളം
സര്ക്കാര്‍ നല്കും,എന്നിട്ട് സർവ്വ അധികാരവും കോളേജുകള്ക്ക്
അതാണ് ഇവിടെ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്.
പാശ്ചാത്യരാജ്യങ്ങളിലെ
സ്വയം ഭരണം ഉണ്ട് അതുകൊണ്ട് ഇവിടെയും എന്ന വാദം അനുചിതമാണ്. സാക്ഷരതയില്‍ മുന്പില്‍
ആണെങ്കിലും സിവില്‍ സർവീസ് , ഐഐടി പ്രവേശനം തുടങ്ങിയ മേഖലകളില്‍
നമ്മുടെ മലയാളികളുടെ സാന്നിധ്യം തുലോം കുറവാണ്. വീണ്ടും ഇത്തരം നീക്കങ്ങള്‍ നമ്മുടെ ഉന്നത വിദ്യാഭാസ
രംഗത്തെ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് ആയിരിക്കും എത്തിക്കുന്നത്
വിദ്യാഭ്യാസമേഖലയില്‍
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തിനെതിരെ നമ്മുടെ
വിദ്യാര്ഥി സംഘടനകളും അക്കാദമിക് സമൂഹവും സ്വീകരിക്കുന്ന നിലപാടും ദുഖകരമാണ്, അവരുടെ പ്രതിഷേധം വഴിപാട് പോലെയകുംപോള്‍ സര്ക്കാണര്‍ സ്വയംഭരണ
നടപടികളുമായി മുന്പോപട്ടു തന്നെ പോകുന്നു.
ജനുവരി ലക്കം വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്